കൈകാലുകളും തലയും വെട്ടിമുറിച്ചുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപ്പെടുത്തിയത് അമ്മയും സഹോദരനും

കൈകാലുകളും തലയും വെട്ടിമുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞു.

തമിഴ്നാട്ടിലെ കമ്പത്തിനു സമീപമാണ് കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്‍രേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്.

വിഘ്നേശ്വരന്റെ അമ്മ സെല്‍വിയും സഹോദരനും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. അതേസമയം കൊലപാതക കാരണം വ്യക്തമായിട്ടില്ല.

രാത്രി ഒന്‍പത് മണിക്ക് ശേഷം ഒരു പുരുഷനും സ്ത്രീയും ഇരുചക്ര വാഹനത്തില്‍ എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിയെന്നും അവര്‍ പറയുന്നു. സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കുകയായിരുന്നു.

അപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News