കണ്ണൂർ തയ്യിലിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
ജനരോഷം നിലനിൽക്കുന്നതിനാൽ കർശന സുരക്ഷയിൽ ആയിരിക്കും സംഭവ സ്ഥലത്ത് എത്തിക്കുന്നത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കാമുകനൊപ്പം ജീവിക്കാൻ പിഞ്ചു കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കണ്ണൂർ തയ്യിൽ കടപ്പുറം.
കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
അച്ഛൻ പ്രണവിനെ ആയിരുന്നു എല്ലാവരും സംശയിച്ചിരുന്നത്.ഇയാൾക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടാവുകയും ചെയ്തു. അമ്മയാണ് കൊലപാതകം നടത്തിയത് എന്ന് വ്യക്തമായത്തിന് പിന്നാലെ ജനരോഷം ശക്തമാണ്.
ഈ സാഹചര്യത്തിൽ കർശന സുരക്ഷയിൽ ആയിരിക്കും പ്രതി ശരണയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവ് എടുക്കുന്നത്.
ആദ്യം വീട്ടിലും പിന്നീട് കുഞ്ഞിനെ വലിച്ചെറിഞ്ഞ കടപ്പുറത്തെ കടൽ ഭിത്തിക്ക് സമീപത്തും എത്തിച്ച് തെളിവ് ശേഖരിക്കും.
തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ പദ്ധതി. കണ്ണൂർ ഡി വൈ എസ് പി സദാനന്ദന്റെ മേൽനോട്ടത്തിൽ സിറ്റി സി ഐ പി ആർ സതീശനാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here