
കൊല്ലത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ഗോഡൗണിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി.
കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായ ബിനോയി ഷാനൂരിനെ ഒന്നാം പ്രതിയാക്കി പോലീസ് കെസെടുത്തു.
പിടിച്ചെടുത്ത പുകയില ഉൽപ്പന്നങൾക്ക് 19 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
ബിനോയി ഷാനൂരിന്റെ വീട്ടിലും അയൽപ്പക്കത്തും പോലീസ് നടത്തിയ പരിശോധനയിലാണ് വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗവും, ആഡംബര വാഹനങ്ങളിലും കുട്ടികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച പുകയില ഉത്പന്നങളാണ് പോലീസ് പിടിച്ചെടുത്തത്.
പള്ളിമുക്ക് സ്വദേശിയായ പ്രദേശിക കോൺഗ്രസ് നേതാവ് ബിനോയി ഷാനൂർ തന്റെ വീടിന് മുന്നിൽ പാൻ മസാല നിറച്ച പിക്കപ്പ് വാൻ കൊണ്ടിടുകയായിരുന്നുവെന്ന് അയൽവാസി പോലീസിന് മൊഴി നൽകി.
കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ഷെഡ്ഡിൽ നിന്നും പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. പത്തൊമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പനങ്ങളാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.
25 ഓളം ചാക്കുകളില്ലായി വിവിധയിനത്തിൽപ്പെട്ട പുകയില ഉത്പന്നങ്ങൾ പിക് അപ് വാനിൽ ടാർ പോളിൻ ഷീറ്റ് മൂടി മറച്ച നിലയിലായിരുന്നു.
കോൺഗ്രസ് നേതാവ് ബനോയി ഷാനൂരിനെ ഒന്നാം പ്രതിയാക്കി ഇരവിപുരം പോലീസ് കേസെടുത്തു കണ്ടാൽ അറിയാവുന്ന ഒരാളെ കൂടി പോലീസ് പ്രതിചേർത്തു.
77 ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 24 കോട്പാ ആക്റ്റ്,118(ഐ) കേരളാ പോലീസ് ആക്റ്റ് പ്രകാരമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here