തൃശൂരിൽ വയോധികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

തൃശൂരിൽ വയോധികയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി കഴുത്തില്‍ കയറു മുറുക്കി തലയില്‍ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്‌ അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ തിരൂരില്‍ ബസ്സ് കാത്ത് നിന്ന 70 വയസ്സുകാരിയെ പ്രതികള്‍ പോകേണ്ട സ്ഥലത്ത് ഇറക്കാം എന്ന വാഗ്ദാനം നൽകി ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.വടക്കാഞ്ചേരി ഭാഗത്തേക്കാണ് പോകുന്നത്
എന്ന് പറഞ്ഞാണ് ഇവര്‍ സ്ത്രീയെ ഓട്ടോയില്‍ കയറ്റിയത്.

തുടർന്ന് പൂമല ഡാം റോഡ് വഴി പോയി ആളൊഴിഞ്ഞ ഒരു റബ്ബര്‍ എസ്റ്റേറ്റിനുള്ളിലേക്ക് ഓട്ടോറിക്ഷ കയറ്റുകയും തുടർന്ന് സ്ത്രീയെ മര്‍ദ്ദിക്കുയും തലയിൽ അടിക്കുകയും കഴുത്തലുണ്ടായിരുന്ന 3 പവന്റെ മാല മോഷ്ടിക്കുകയും ചെയ്തു.

പിന്നീട് പത്തായകുണ്ട് ഡാമിന് കുറുകെയുള്ള റോഡിലേക്ക് ഇവരെ തള്ളിയിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ഓട്ടോറിക്ഷയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിൽ പഠിച്ചിരുന്ന സ്റ്റിക്കർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിൽ ആയത്.

പ്രതികൾ നേരത്തെയും മോഷണ കേസുകളില്‍ ശിക്ഷ അനുഭവച്ചിട്ടുള്ളവരാണ്.ചാലക്കുടിയിലെ മേലൂരില്‍ വാടക വീട്ടിൽ താമസിക്കുന്ന പ്രതികൾ ഓട്ടോറിക്ഷയിൽ കയറും ചുറ്റികയും ആയി എല്ലാ ദിവസവും ഇരകളെ തേടി ഇറങ്ങാറുണ്ടെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ അപകട നില തരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here