കൊച്ചിയിലെ യൂബര്‍ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് അഹാന

കൊച്ചിയില്‍ യൂബര്‍ ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടുയെന്ന് നടി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഹാന ഇക്കാര്യം വെളിപ്പെടുത്തിയത്.

അഹാന പറയുന്നു:

”ഷോപ്പിങ് മാളില്‍ എത്തിയ ഞാനും അമ്മയും മടക്കയാത്രയ്ക്കാണ് യൂബര്‍ ബുക്ക് ചെയ്തത്. എന്നാല്‍ കാറില്‍ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നീട് ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. പെയ്‌മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം.”

”കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു. തനിക്ക് പെട്രോള്‍ അടിക്കണമെന്നതായിരുന്നു അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച എന്നോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് കൊണ്ട് പ്രെട്രോള്‍ അടിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് അയാള്‍ തട്ടിക്കേറി.”

”യൂബര്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു മറുപടി. ഒടുവില്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ”

‘ഇതുകേട്ടയുടന്‍ അയാള്‍ എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. മറ്റൊരു യൂബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തിയെന്നും കാറില്‍ കേറാന്‍ നിര്‍ബന്ധിച്ചെന്നും”: അഹാന പറയുന്നു.

സംഭവത്തില്‍ യൂബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അഹാന പറഞ്ഞു. വിന്‍സെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്‌ക്രീന്‍ ഷോട്ടും അഹാന പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here