കാവി ഭീകരതയ്ക്ക് കാവലൊരുക്കി പൊലീസ്; ദില്ലി കത്തുന്നു; മരണം പതിനൊന്നായി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സംഘപരിവാര്‍ സംഘം അഴിച്ചുവിട്ട അക്രമത്തില്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു.

പരിക്കേറ്റവരുടെ എണ്ണം ഇരുന്നൂറ് കടന്നു. കിഴക്കന്‍ ഡല്‍ഹി പൂര്‍ണമായും അക്രമികളുടെ നിയന്ത്രണത്തിലാണ്. വാഹനങ്ങളും വീടുകളും അഗ്നിക്കിരയാക്കുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്.

ജഫ്രബാദിന് സമീപത്തുള്ള മുസ്ലീം പള്ളിക്ക് അക്രമികള്‍ തീയിട്ടത് പൊലീസിന്റെ മുന്‍പില്‍ വെച്ചായിരുന്നു. അക്രമികളെ പിടികൂടുന്നതിനു പകരം കലാപത്തിന് എല്ലാവിധ മൗനാനുവാദവും നല്‍കുകയാണ് പൊലീസ്.

വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി മതവും പേരും ചോദിച്ചാണ് സംഘപരിവാര്‍ അക്രമം. ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി വാഹനങ്ങളും വീടുകളും കടകളും അഗ്നിക്കിരയാക്കുകയാണ്.

അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് പോലും എത്തുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here