കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു.ഇടമൺ കലയനാട്
മരുതിവിള വീട്ടിൽ റയിൽവേ ജീവനക്കാരനായ ജമാലിന്റെ ഭാര്യ ഷീജക്കാണ്(52)പരിക്കേറ്റത്. ഷീജയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 6 മണിയോടെ അടുക്കളക്ക് സമീപം പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി കുത്തിയെടുത്ത് എറിയുകയായിരുന്നു. ആക്രമണത്തിൽ ഷീജയുടെ വലതു തുടക്കേറ്റ പരിക്കേറ്റിൽ 27 തുന്നിക്കെട്ട് ഇട്ടു. വലത് തുടക്കും പരിക്കുണ്ട്. വീഴ്ചയിൽ നടുവിനും പരിക്കുണ്ട്.

ആദ്യം പുനലൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം വിദഗ്ദ്ധ ചികിത്സക്കായി കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രദേശത്ത് കാട്ടുമൃഗ ശല്ല്യം രൂക്ഷമാണ്. വിള നശീകരണം മൂലം കൃഷിയും അസാധ്യമായതായി നാട്ടുകാർ പറഞ്ഞു.തെന്മലയിലും, കുളത്തുപുഴയിലും, മയിൽ, കുരങ് എന്നിവയുടെ ശല്ല്യവും അസഹനീയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here