രാത്രിയിലും രാജ്യതലസ്ഥാനത്ത് അക്രമികളുടെ അഴിഞ്ഞാട്ടം; നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായെന്ന് രക്ഷാപ്രവര്‍ത്തക

നാല് ദിവസമായി ദില്ലിയില്‍ തുടരുന്ന കലാപത്തില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീകള്‍ക്ക് നേരെയും സഘപരിവാര്‍ കലാപകാരികളുടെ ആക്രമണം.

രാത്രിയും ശമനമില്ലാതെ തുടരുന്ന കലാപത്തില്‍ മുസഫാബാദ്, ജാഫ്രാബാദ് തിടങ്ങി നിരവധി ഇടങ്ങളില്‍ രാത്രി ഒന്നരയോടുകൂടി വീടുകളില്‍ കയറി സ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ അക്രമികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അര്‍ദ്ധരാത്രിയിലാണ് അതിക്രമം നടന്നതെന്നതുകൊണ്ട് തന്നെ പൂര്‍ണമായും അതിക്രമത്തിന് ഇരയായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതുവരെ പതിനൊന്ന് പേരുടെ വിവരങ്ങളാണ് ശേഖരിക്കാന്‍ കഴിഞ്ഞതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

പൂര്‍ണമായ കണക്കെടുക്കുമ്പോള്‍ ഇതിലും എത്രയോ അധികംവരും. നിരവധി സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ആഭ പറയുന്നു.

കലാപകാരികള്‍ എല്ലായിടത്തും നിലയുറപ്പിച്ചതോടെ ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള സഹായങ്ങള്‍ കലാപ മേഖലകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ആഭ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here