”ഇത് ദില്ലിയോ യുപിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്; ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്, നായകനുണ്ട്”

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി മന്ത്രി കെ.ടി ജലീല്‍.

മന്ത്രി ജലീലിന്റെ വാക്കുകള്‍:

ഇത് കേരളമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കേരളം. സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുക തന്നെചെയ്യും. ഡല്‍ഹിയെ കണ്ട് പിണറായിയോട് പഠിക്കാന്‍ പറഞ്ഞവര്‍ക്കാണ് തെറ്റിയത്. ഒരാളെയും കൈവിടില്ല സര്‍ക്കാര്‍.

തേനില്‍ പൊതിഞ്ഞ വിഷവുമായി കുളംകലക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന പാര്‍ട്ടികളെയും വിടുവായത്തം പറയുന്ന അവയുടെ നേതാക്കളെയും വിശ്വസിച്ചിറങ്ങി എന്തെങ്കിലും സംഭവിച്ചാല്‍ അവരാരും രക്ഷക്കെത്തില്ല.

കേരളത്തില്‍ സമുദായ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ച ശ്രീജിത് രവീന്ദ്രനെന്ന യുവാവിനെ IPC 153 (A) വകുപ്പ് പ്രകാരം അഗളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലി DYFI യൂണിറ്റ് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

അധികം വൈകാതെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കോടതിയാണ് റിമാന്‍ഡ് തീരുമാനിക്കേണ്ടത്. മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ല.

ഇത് ഡല്‍ഹിയോ യു.പിയോ മധ്യപ്രദേശോ രാജസ്ഥാനോ അല്ല, ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്. ഇവിടെ ചോദിക്കാനും പറയാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും ഒരു ഭരണകൂടമുണ്ട്. ഒരു നായകനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here