ഭാര്യയെ തീകൊളുത്തി കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; പൊക്കിയത് ആര്‍എസ്എസ് സ്വാധീനമേഖലയില്‍ നിന്ന് സമര്‍ത്ഥമായ നീക്കത്തിലൂടെ

കണ്ണൂരില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആറ്റടപ്പയിലെ രാഖിയെ കൊലപ്പെടുത്തിയ കേസില്‍ ചാലാട് സ്വദേശിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സന്ദീപാണ് പിടിയിലായത്.

ജനുവരി 26നായിരുന്നു കണ്ണൂര്‍ അട്ടടപ്പാ സ്വദേശിനിയും നഴ്‌സുമായ രാഖിയെ ഭര്‍ത്താവ് സന്ദീപ് തീ കൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ രാഖി രണ്ടാഴ്ചയിലേറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇരുപത് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുന്‍പ് മജിസ്‌ട്രേറ്റിന് രാഖി മൊഴി നല്‍കിയിരുന്നു.

സന്ദീപാണ് ആക്രമിച്ചതെന്നും തിന്നര്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി.കൊലക്കുറ്റം ചുമത്തി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തിന് പിന്നാലെ സന്ദീപ് ഒളിവില്‍ പോയി.സജീവ ആര്‍ എസ് എസ് ബി ജെ പി പ്രവര്‍ത്തകനായ താക്കറെ എന്ന് അറിയപ്പെടുന്ന സന്ദീപിനെതിരെ വേറെയും നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്.

ബിജെപിക്കാരുടെ സഹായത്തോടെയാണ് സന്ദീപ് ഒളിവില്‍ കഴിയുന്നത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഓരോ ഒളിത്തവളങ്ങളില്‍ മാറി മാറി കഴിയുകയായിരുന്നു സന്ദീപ്. മംഗലാപുരത്തെ ആര്‍എസ്എസ് സ്വാധീന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയിലുകയായിരുന്ന പ്രതിയെ സമര്‍ത്ഥമായ നീക്കത്തിലൂടെ നാട്ടിലെത്തിച്ചാണ് പോലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News