നാടിന് നോവായി ഇനി ദേവനന്ദയുടെ ഓർമകൾ. കൊല്ലത്ത് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ സംസ്കാരം അച്ഛന്റെ നാടായ കുടവട്ടൂരിൽ നടന്നു. അമ്മയുടെ വീട്ടിലും പഠിച്ച സ്കൂളിലും പൊതുദർശനത്തിന് ശേഷമായിരുന്നു മൂന്നടി മണ്ണിൽ സംസ്കാരം.
ചേതനയറ്റ പൊന്നുവിന്റെ മുഖം ഒരു തവണ നോക്കി ഹൃദയം പിടഞ്ഞ് കരയുന്ന രക്ഷിതാക്കൾ പ്രദീപിന്റേയും ധന്യയുടേയും ദൃശ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അനേകായിരം മനുഷ്യസ്നേഹികളുടെ ആദരാഞ്ജലികൾ അവൾ ഏറ്റുവാങി. അവസാനമായി കാണാൻ തിക്കും തിരക്കും ജീവിത്തിൽ ഇന്നു വരെ ദേവനന്ദയെ അറിയാത്തവരായിരുന്നു എത്തിയവരിൽ ഭൂരിപക്ഷവും.
ഒടുവിൽ അവൾക്കുകൂടി അവകാശപ്പെട്ട കുടവട്ടൂരിലെ മൂന്നടി മണ്ണിൽ അവളെ അടക്കം ചെയ്തു.അന്ത്യകർമ്മം ചെയ്തില്ലെങ്കിലും അവളെ യാത്രയാക്കാൻ ജന സമുദ്രം തന്നെ എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here