ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസിൽ വിടുതൽ ഹർജിയിൽ ഇന്നും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷൻ വാദം ഇന്ന് ആരംഭിക്കും. അടച്ചിട്ട മുറിയിൽ ആണ് കോടതി വാദം കേൾക്കുന്നത്.
മാധ്യമങ്ങൾ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹർജി ഫയൽ ചെയ്തിരുന്നു. ഇതിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ബലാത്സംഗക്കേസ് ആയതിനാൽ വിടുതൽ അംഗീകരിക്കാനാവില്ലെന്ന് വാദം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും.
കഴിഞ്ഞ നാലു തവണ കേസ് പരിഗണിച്ചപ്പോളും ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായിരുന്നില്ല. അതെ സമയം ഫ്രാങ്കോക്കെതിരെ കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here