നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ് . ഇന്നലെ നടന്ന കേസിന്റെ വിസ്താരത്തിന് കേസിലെ 16ാം സാക്ഷിയായ നടന്‍ എത്താതിരുന്നതിനാലാണ് കോടതിയുടെ നടപടി.
നെടുമ്പാശ്ശേരി സ്റ്റേഷനില്‍ നിന്നാണ് വാറന്റ് കൈമാറിയിരിക്കുന്നത് . മാര്‍ച്ച നാലിന് കോടതിയില്‍ ഹാജരാകണം.
അതേസമയം, വാറണ്ടില്‍ സ്റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ വരാതിരുന്നതിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
എന്നാൽ സമൻസ് കൈപ്പറ്റാതിരുന്നതും അവധി അപേക്ഷ നല്‍കാതിരുന്നതും വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കാതിരുന്നതും മൂലം കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. വിചാരണയ്ക്ക് സാക്ഷി എത്താതിരുന്നാല്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിത്.
കേസ് അന്വേഷണ ഘട്ടത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ 14ാം സാക്ഷിയായ ഗീതു മോഹന്‍ദാസും, 15ാം സാക്ഷിയായ സംയുക്താ വര്‍മയും വെള്ളിയാഴ്ച കോടതിയിലെത്തി സാക്ഷിമൊഴി നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here