ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത; തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛന്‍

കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.

ദേവനന്ദയെ തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല. യാതൊരു പരിചയമില്ലാത്ത വഴിയിലൂടെ ദേവനന്ദ പോയി എന്നാണ് പറയുന്നത്. അത് ശരിയല്ല. അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോയിട്ടില്ലെന്നും നേരത്തെ ക്ഷേത്രത്തില്‍ പോയത് മറ്റൊരു വഴിയിലൂടെയാണെന്നും മുത്തച്ഛന്‍ പറഞ്ഞു.

തന്റെ മകള്‍ സ്വയം പോയതല്ലെന്ന് ദേനന്ദയുടെ അമ്മ ധന്യ പ്രതികരിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയതാണെന്ന് മുത്തച്ഛനും പറഞ്ഞു. മകള്‍ക്കെന്തു സംഭവിച്ചുവെന്ന സത്യം എത്രയും പെട്ടെന്നറിയണമെന്നും ധന്യ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് ദേവനന്ദയുടെ പിതാവ് പ്രദീപ് പറഞ്ഞു.

തന്നോട് പറയാതെ മകള്‍ എങ്ങോട്ടും പോകില്ല. അതാണ് സംശയം. പൊന്നു എങ്ങും ഒറ്റയ്ക്ക് പോകില്ല. മുന്‍പ് ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. നിമിഷ നേരം കൊണ്ടാണ് സംഭവിച്ചത്. എത്രയും പെട്ടെന്ന് സത്യം അറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News