ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിന്റെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ജാമ്യം അനുവദിച്ചുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
അതിനാൽ ജാമ്യം രാധക്കേണ്ട ആവശ്യമില്ല എന്ന് കോടതി വ്യക്തമാക്കി. ജൂസ്റ്റിസ്മാരായ അശോക് ഭൂഷൻ, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള പെണ്കുട്ടിയുടെ ഹർജിയിൽ കോടതി നോട്ടിസ് അയച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here