വെഞ്ഞാറമൂട് കൊലപാതകം: കുട്ടനെ തേടി പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയകേസില്‍ ഭര്‍ത്താവ് കുട്ടന് വേണ്ടി അന്വേഷണം ഊര്‍ജിതപെടുത്തി പൊലീസ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറ്റിങ്ങള്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് സിഐയും സംഘവുമാണ് അന്വേഷിക്കുക. അതേസമയം സിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.

വെഞ്ഞാറമൂട് വാലിക്കുന്നില്‍ കഴിഞ്ഞ ദിവസമാണ് സിനിയുടെ മൃതദേഹം വീടിന് സമീപം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തലക്കടിയേറ്റാണ് സിനി കൊല്ലപെട്ടതെന്നാണ് നിഗമനം. സിനിയെ ഞായറാഴ്ച രാവിലെ ഭര്‍ത്താവായ കുട്ടന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സിനിയുടെ മകന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടന്‍ ഇപ്പോള്‍ ഒളിവിലാണ്.

കുട്ടന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതപെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക സംഘം അന്വോഷിക്കും. ആറ്റിങ്ങള്‍ ഡി വൈ എസ് പി പിവി ബേബിയുടെ നേതൃത്വത്തില്‍ വെഞ്ഞറമൂട് സി ഐ അജിചന്ദ്രനും സംഘവുമാണ് അന്വേഷിക്കുക.
കൊലപാതകത്തിന് ശേഷം കുട്ടന്‍ ഒരുദിവസം വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.

അടുത്തുള്ള ബന്ധുവീട്ടിലേയ്ക്ക് സിനി പോയെന്നാണ് കുട്ടന്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മൂന്ന് ദിവസമായി കാണാതിരുന്നതിനെതുടര്‍ന്ന് സിനിയുടെ ബന്ധുക്കള്‍ അന്വേഷണം നടത്തി. അന്വേഷണത്തിലാണ് വീടിനു സമീപമുണ്ടായിരുന്ന കഴി മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സിനിയിടെ ഭര്‍ത്താവ് കുട്ടന്‍ സിനിയെ നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നു.നേരത്തെ സിനിയെ വെട്ടി പരിക്കേല്‍പിക്കാന്‍ ശ്രമിച്ചതിന് നിരവധി തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News