ദേവനന്ദ ആരോടും പറയാതെ വീട്ടില്‍ നിന്നും മുമ്പ് പോയിട്ടുണ്ട്; മൊഴി തിരുത്തി അച്ഛന്‍

കൊല്ലം: ദേവനന്ദ മുമ്പ് കുടവട്ടൂരിലെ വീട്ടില്‍ നിന്ന് ആരോടും പറയാതെ പോയിട്ടുണ്ടെന്ന് രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍.കുടുമ്പ സുഹൃത്തായ മിനിയാണ് കുട്ടിയെ വീട്ടില്‍ തിരികെ എത്തിച്ചതെന്നും ദേവനന്ദയുടെ പിതാവ് പ്രദീപ് പറഞ്ഞു.

കുട്ടിയെ കാണാതായ ദിവസം രാവിലെ 9 മണിക്ക് ദേവനന്ദയാണ് 100 മീറ്റര്‍ അകലെയുള്ള കടയില്‍ പോയി സോപ്പ് വാങ്ങിവന്നതെന്നും കണ്ടെത്തി. കുട്ടി വീടുവിട്ട് എവിടേയും ഒറ്റക്ക് പോകാറില്ലെന്നായിരുന്നു രക്ഷകര്‍ത്താക്കളും ബന്ധുക്കളും പോലീസിന് നല്‍കിയ മൊഴി.

ദേവനന്ദ നാളിതുവരെ വീട്ടില്‍ നിന്ന് പുറത്ത് ഒറ്റക്ക് പോയിട്ടില്ലെന്ന മൊഴിയാണ് പിതാവ് തിരുത്തിയത്. ദേവനന്ദയുടെ പിതാവിന്റെ കുടവട്ടൂരിലെ വീട്ടില്‍ നിന്നാണ് ദേവനന്ദ മാസങ്ങള്‍ക്കുമുമ്പ് കാണാതാകുന്നത്.

അന്ന് വഴിയില്‍വെച്ച് കുട്ടിയെ കുടുംബ സുഹൃത്തായ മിനിയാണ് തിരികെ വീട്ടിലെത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യമായി. അതേസമയം ദേവനന്ദയെ കാണാതായ കഴിഞ്ഞമാസം 27ാം തീയതി രാവിലെ 9 മണിക്ക് 100 മീറ്റര്‍ അകലെയുള്ള കടയില്‍ തനിയെ വന്ന് സോപ്പ് വാങ്ങിയിരുന്നുവെന്ന് കടയുടമ ജയ സാക്ഷ്യപ്പെടുത്തി.

ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. 38 പേരുടെ മൊഴികളാണ് കണ്ണനല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ ഇതിനോടകം ശേഖരിച്ചത്. ദോവനന്ദ ഇളവൂര്‍ പുഴയിലെ ബണ്ടിന്റെ വലതു ഭാഗത്തായിരിക്കണം കാല്‍ വഴുതി വീണതെന്ന നിഗമനത്തിലാണ് പൊലീസ്. ബണ്ടിന്റെ 60 മീറ്റര്‍ അകലെയാണ് ദേവനന്ദയുടെ മൃതശരീരം മുള്ളുവള്ളിയിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News