മരണത്തിന് മുന്‍പ് സിനി ക്രൂരമര്‍ദനത്തിനിരയായി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വെഞ്ഞാറമൂട് കൊല ചെയ്യപ്പെട്ട സിനിയ്ക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

കഴുത്തിനും തലയ്ക്കുമേറ്റ മര്‍ദനമാണ് സിനിയുടെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ടില്‍ വ്യക്തമാകുന്നത്.

നെഞ്ചില്‍ ചവിട്ടേറ്റതിന്റെ ലക്ഷണങ്ങളുമുണ്ട്. മരണത്തിനു മുന്‍പ് സിനി ക്രൂരമായ മര്‍ദനത്തിനിരയായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, പ്രതിയെന്നു സംശയിക്കുന്ന കുട്ടന്‍ ഇപ്പോഴും ഒളിവിലാണ്. പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തുവിട്ടു. കുട്ടനെ കണ്ടെത്താനായി ഊര്‍ജ്ജിതമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പി.വി ബേബിയുടേയും സി.ഐ അജി ചന്ദ്രന്റേയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടന്‍ സെല്‌ഫോണ്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്.

രണ്ടു ദിവസം മുന്‍പാണ് സിനിയുടെ മൃതദേഹം വീടിനു സമീപമുള്ള കുഴിയില്‍ നിന്ന് കണ്ടെടുത്തത്. ഞായറാഴ്ച കുട്ടന്‍ സിനിയെ മര്‍ദിക്കുന്നതും കഴുത്തില്‍ ഷാള്‍ കൊണ്ട് വരിഞ്ഞ് മുറുക്കുന്നതും കണ്ടതായി മകന്‍ പറഞ്ഞിരുന്നു.

കുട്ടന്‍ സ്ഥിരമായി സിനിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനു മുന്‍പും ഇയാല്‍ സിനിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News