വെള്ളിത്തിരയിലെ നക്ഷത്രം കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് 4 ആണ്ട്

വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍മണിയെന്ന ചാലക്കുടിക്കാരന്‍റെ കാല്‍ മണ്ണില്‍ തന്നെയായിരുന്നു.ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി കലാഭവന്‍ മണിയെന്ന മിന്നും നക്ഷത്രമായത് കഠിന പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ്.

ചാലക്കുടി ചേന്നത്തുനാട് കുന്നിശ്ശേരി വീട്ടിൽ പരേതരായ രാമന്റെയും അമ്മിണിയുടെയും മകനായി 1971-ലെ പുതുവത്സരദിനത്തിലായിരുന്നു മണിയുടെ ജനനം.കടുത്ത ദാരിദ്ര്യത്തിലാണ് മണി തന്റെ ബാല്യകാലം ചെലവഴിച്ചത്.സ്കുൾ പഠനകാലത്ത് പഠനമൊഴികെ എല്ലാ വിഷയത്തിലും മണി മുന്നിലായിരുന്നു.

പഠനവൈകല്യത്തെത്തുടർന്ന് അദ്ദേഹം പത്താം ക്ലാസിൽ പഠനം നിർത്തി. തുടർന്ന് തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും പിന്നീട് ഓട്ടോഡ്രൈവറായും അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തി.

കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. 1995-ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘അക്ഷരം’ എന്ന ചിത്രത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ചെയ്തുകൊണ്ടാണ് മണി വെള്ളിത്തിരയിലേക്കെത്തുന്നത്.

1999ല്‍ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരത്തിന് മണിയെ അര്‍ഹനാക്കിയത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയമാണ്.രമു എന്ന അന്ധ കഥാപാത്രത്തെ ഏച്ചുകെട്ടില്ലാത്ത അഭിനയത്തിലൂടെ മണി മനോഹരമാക്കി.

കരിമാടിക്കുട്ടന്‍, കന്മഷി, വാല്‍ക്കണ്ണാടി തുടങ്ങി മലയാളിയുടെ മനസ്സില്‍ ഒളിമങ്ങാത്ത നിരവധി നായക കഥാപാത്രങ്ങള്‍ക്കും മണി ജന്മം നല്കി.

ചോട്ടാമുംബെയിലെ ദുഷ്ടനായ നടേശനായും , തിരുപ്പതി പെരുമാളായും സിഐ അയ്യപ്പദാസായുമൊക്കെ വില്ലന്‍ കഥാപാത്രം തനിക്ക് വ‍ഴങ്ങുമെന്ന് മണി തെളിയിച്ചു.

നായകനായി തിളങ്ങാനും വില്ലനായി ഭയപ്പെടുത്താനും മാത്രമല്ല,സ്വന്തം ശൈലിയില്‍ തമാശകള്‍ കോര്‍ത്തിണക്കി പ്രേക്ഷകരെ ചിരിപ്പിക്കുവാനും മണിക്ക് ക‍ഴിഞ്ഞു.

ബിഗ് സ്ക്രീനില്‍ മാത്രമല്ല മിനിസ്ക്രീനിലും സ്റ്റേജ് ഷോകളിലും മണി താരമായിരുന്നു.
സ്റ്റേജ് ഷോകളെ ഇളക്കി മറിക്കാന്‍ മറ്റൊരു താരം മണിക്ക് മുന്ോ പിന്‍പോ ഉണ്ടായിട്ടില്ല.

മനുഷ്യ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മറ്റൊരു ഭാവമായിരുന്നു മണി.ഇടംകൈ ചെയ്തത് വലം കയ്യറിയാതെ നിരവധി കാരുണ്യ പ്രവര്‍ത്തികള്‍.അതുകൊണ്ട് തന്നെയാണ് മണിയുടെ അപ്രതീക്ഷിത വിയോഗമറിഞ്ഞ് കേരളമൊന്നാകെ ആ മുഖം അവസാമായൊന്നുകാണാന്‍ അവിടെ തടിച്ചുകൂടിയതും കണ്ണീര്‍ വാര്‍ത്തതും

ചേനുത്ത് നാട്ടിലെ മണിക്കുടാരത്തിന്‍റെ തെക്കേപുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മണിയുടെ സ്മൃതി കൂടീരത്തില്‍ പൂഷ്പ്പാര്‍ച്ചന നടത്താന്‍ ഇപ്പോ‍ഴും നിരവധിപേര്‍ എത്താറുണ്ട്.

കലാഭവന്‍ മണിയെന്ന മനുഷ്യനെ നെഞ്ചേറ്റുന്നവര്‍ക്ക അദ്ദേഹം ഇപ്പോ‍ഴും ജീവിക്കുകയാണ് ചെയ്തു തീര്‍ത്ത കഥാപാത്രങ്ങളിലൂടെ …ബാക്കിയാക്കി പോയ കഥാപാത്രങ്ങള്‍ പൂര്‍്തതിയാക്കാന്‍ ഇനിയുമെത്തുമെന്ന പ്രതീക്ഷകളിലൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News