കട്ടിലിനടിയില്‍ ഒളിപ്പിച്ചിട്ടും ഭര്‍ത്താവിനെ രക്ഷിക്കാനായില്ല; മൃതദേഹം കിട്ടിയത് ഓടയില്‍നിന്ന്

ഡല്‍ഹി കലാപത്തില്‍ വീടും ഉറ്റവരെയും ന്ഷ്ടപ്പെട്ട നിരവധിപേരാണുളളത്. കലാപം ശമിച്ചു എന്നു പറയാമെങ്കിലും നഷ്ടങ്ങള്‍ നികത്താനാകുന്നതല്ല.സ്വന്തം ഭര്‍ത്താവിനെ നഷ്ടപെട്ട മല്ലികയ്ക്കും പറയാനുളളത് ആ ഭീകര ദിനത്തെ കുറിച്ചാണ്.

കട്ടിലിനടിയില്‍ ഒളിപ്പിച്ചെങ്കിലും കലാപകാരികളില്‍നിന്ന് ഭര്‍ത്താവ് മുഷ്റഫിനെ രക്ഷിക്കാന്‍ മല്ലികയ്ക്കായില്ല. മൂന്നാംദിനം അഴുക്കുനിറഞ്ഞ ഓടയില്‍നിന്നാണ് വെല്‍ഡിങ് പണിക്കാരനായ മുഷ്റഫിന്റെ മൃതദേഹം കണ്ടെടുത്തത്. ഭാഗീരഥി വിഹാറിലെ കെട്ടിടത്തില്‍ മൂന്നാംനിലയിലുള്ള മുസ്ലിം കുടുംബത്തെ തേടിയാണ് അക്രമികള്‍ പാഞ്ഞുകയറിയത്. കെട്ടിട ഉടമയടക്കം ഹിന്ദുക്കളായ അയല്‍വാസികള്‍ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഇരച്ചുകയറിയവര്‍ മുഷ്‌റഫിനെ കട്ടിലിനടിയില്‍നിന്ന് ഇരുമ്പുകമ്പികൊണ്ട് കുത്തി പുറത്തിട്ടു. ഭാര്യയുടെയും പിഞ്ചു മക്കളുടെയും മുന്നിലിട്ട് തല്ലിച്ചതച്ച് വലിച്ചിഴച്ചുകൊണ്ടുപോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here