ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ ജീവനൊടുക്കി

കൊല്ലം: കൊല്ലം കടക്കല്‍ വയ്യാനത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയേയും മകനേയും കൊലപ്പെടുത്തി വിമുക്ത ഭടന്‍ ജീവനൊടുക്കി. വയ്യാനം വിശാഖത്തില്‍ സുദര്‍ശനനാണ് ഭാര്യ വസന്തയേയും അഭിഭാഷകനായ സുദേഷിനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

മുന്‍ സൈനികനാണ് സുദര്‍ശനന്‍. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെട്ടികൊലപ്പെടുത്തിയ ശേഷം ഇയാള്‍ വീടിന്റെ ചായ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇന്ന് രാവിലെ 9 മണിയോടുകൂടി വീട്ടില്‍ നിന്നും ബഹളം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുദര്‍ശനന്‍, ഭാര്യയും മക്കളും ആയി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഭാര്യയും മകനും ഇവിടെ കഴിയുന്നത്. ഇന്ന് രാവിലെ ബഹളം കേട്ടിരുന്നു. ഇവിടെ നിരന്തരം വഴക്കും മറ്റും നടക്കുന്നത് കൊണ്ട് പരിസരവാസികള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല.

വൈകുന്നേരം മൂന്നുമണി ആയിട്ടും വീട്ടിനുള്ളില്‍ ഉള്ളവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഇവിടെ എത്തി പരിശോധിച്ചപ്പോഴാണ് വസന്തകുമാരിയെ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും മകന്‍ സുധീഷിനെ ബെഡ്‌റൂമിലും വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെടുന്നത്.

തുടര്‍ന്നാണ് സുദര്‍ശനനെ വീടിനോടു ചേര്‍ന്നുള്ള ചായ്പ്പില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here