നാടിന്റെ നിറസാന്നിധ്യമായിരുന്നഎംഎൽഎ വിജയൻ പിള്ള ഇനി ദീപ്തസ്മരണ

നാടിന്റെ നിറസാന്നിധ്യമായിരുന്നഎം.എൽ.എ വിജയൻ പിള്ള ഇനി ദീപ്തസ്മരണ. ചവറയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരിച്ചു.

നിയമസഭാ സ്പീക്കർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

കഠിനാധ്വാനത്തിലൂടെ നേടിയ സമ്പത്തും സംശുദ്ധ രാഷ്ട്രീയത്തിലൂടെ നേടിയ അംങ്കീകാരവും കൈമുതലായപ്പോഴും സാധാരണക്കാരുടെ പക്ഷം ചേർന്നു നിന്ന ജനകീയ എം.എൽ.എ വിജയൻപിള്ള ഇനി ചവറക്കൊപ്പമില്ല.

അഞ്ചു പതിറ്റാണ്ടിലധികം നീണ്ട പൊതുജീവിതത്തിന് വിരാമം. രാവിലെ 10.30 ന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം. മൂത്ത മകൻ സുജിത്ത് ചിതയ്ക്ക് തീ കൊളുത്തി.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജെ മെഴ്സിക്കുട്ടിയമ്മ, കെ രാജു, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ വിജയൻ പിള്ളയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.

ഇന്നലെ പുലർച്ചെ 3 30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു വിജയൻപിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News