കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ച് കയറി രജിത് കുമാറിന്
സ്വീകരണം നൽകിയ കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകും.
സിസി ടിവി ദൃശ്യങ്ങളിലുള്ള മുഴുവൻ ആളുകളെയും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങളിലുള്ള എല്ലാവരേയും അറസ്‌റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.
കേസിൽ ഇതുവരെ 13 പേർ അറസ്‌റ്റിലായിട്ടുണ്ട്. പെരുമ്പാവൂർ ചേലാമറ്റം പീച്ചാട്ടുകുന്നേൽ പി എ നിബാസ് (25), ചേലാമറ്റം കല്ലേത്തറ മുഹമ്മദ് അഫ്സൽ (21) എന്നിവർ ആദ്യം അറസ്‌റ്റിലായിരുന്നു. സ്വീകരണത്തിന് ആളെ കൂട്ടിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.
രജിത് കുമാർ, ചേലാമറ്റം സ്വദേശി ഷിയാസ് കരീം, പരീക്കുട്ടി, ഇബാസ് റഹ്‌മാൻ എന്നിവർ ഉൾപ്പെടെ 79 പേർക്കെതിരെയാണ് കേസ്.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായ സംഘംചേരൽ, കലാപശ്രമം, സർക്കാർ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങൾക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റർ പരിധിയിൽ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവർ ലംഘിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here