രേഷ്മയ്ക്ക് വധഭീഷണിയുമായി രജിത് കുമാറിന്റെ വെളിവില്ലാ ഗുണ്ടാസംഘം; കൊല്ലണമെന്നും ആസിഡ് ഒഴിക്കണമെന്നും ആഹ്വാനം; പിന്നില്‍ ഭൂരിഭാഗവും സ്ത്രീകള്‍, ഗ്രൂപ്പിലെ ചര്‍ച്ചകള്‍ പുറത്ത്

തിരുവനന്തപുരം: പ്രമുഖ ചാനല്‍ ഷോയിലെ മത്സരാര്‍ത്ഥിയായ രേഷ്മയെന്ന യുവതിയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത്, ഇതേ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന്റെ ആരാധക കൂട്ടമെന്ന് അവകാശപ്പെടുന്ന സാമൂഹ്യവിരുദ്ധര്‍.

പ്യൂരിഫയര്‍ രജിത് ആര്‍മി ഒഫിഷ്യല്‍ എന്ന ഗ്രൂപ്പിലാണ് രേഷ്മയെ ആക്രമിക്കാന്‍ ആഹ്വാനം നടക്കുന്നത്. ഷോയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ വിമാനത്താവളത്തില്‍ വച്ച് രേഷ്മയെ ആക്രമിക്കാനാണ് സംഘത്തിന്റെ തീരുമാനം.

രേഷ്മയ്ക്ക് നല്ലൊരു സ്വീകരണം കൊടുക്കണ്ടേ എന്ന മനീഷ് മോഹന്‍ എന്നയാളുടെ പോസ്റ്റിന് കീഴിലാണ് ആഹ്വാനങ്ങള്‍ നടക്കുന്നത്.

”ചിലര്‍ക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലര്‍ക്ക് മുളകുവെള്ളം ഒഴിക്കണം, ചിലര്‍ക്ക് രേഷ്മയുടെ വണ്ടിയില്‍ അള്ളു വെയ്ക്കണം, ചിലര്‍ക്ക് ഗുണ്ടെറിയണം, ചിലര്‍ക്ക് കൊല്ലണം.” ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പ്രതിഫലവും രജിത് ഗുണ്ടാസംഘം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത രജിത് കുമാറിന് ഇന്ന് നെടുമ്പാശേരി പൊലീസിന് കൈമാറും.

ഇന്ന് രാവിലെ ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിയമവിരുദ്ധമായ സംഘം ചേര്‍ന്ന് കലാപശ്രമം നടത്തി, പൊതുവഴി തടസപ്പെടുത്തി, ഉദ്യോഗസ്ഥരുടെ ആജ്ജ അനുസരിക്കാതെ ഇരുന്നു എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് ഇയാളെ കസ്റ്റഡിയ്ല്‍ എടുത്തത്.

നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലാണ് രജിത് കുമാറിനും, 77 ആരാധകരുടെ പേരിലും കേസ് എടുത്തിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പോലും തടസപ്പെടുത്തുന്ന രീതിയിലാണ് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടം കൂടിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം നിലനില്‍ക്കെയായിരുന്നു ഇവരുടെ പേക്കൂത്ത് അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News