അര്‍ധ രാത്രിയിലും കരുത്തും കരുതലുമായി മുഖ്യമന്ത്രി പിണറായി; സര്‍ക്കാര്‍ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ട്… പെണ്‍കുട്ടിയുടെ കുറിപ്പ്

കൊറോണ വൈറസ് ബാധയില്‍ രാജ്യത്തും സംസ്ഥാനത്തും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ അത്യസാധാരണമായ സാഹചര്യത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും കാണിക്കുന്ന ജാഗ്രതയെ കുറിച്ചും.

സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിപ്പോയവരെ സംസ്ഥാനത്ത് തിരിച്ചെത്തിക്കുന്നതില്‍ മുഖ്യമന്ത്രിക്കുള്ള കരുതലിനെ കുറിച്ചും അനുഭവസ്ഥയായ പെണ്‍കുട്ടിയുടെ കുറിപ്പ്‌

‘സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ട്’… അതെ…കൊറോണ ഭീതിയില്‍ ഹൈദരാബാദില്‍ നിന്നും സ്വന്തം നാട്ടിലേക്ക് വന്ന ഞങ്ങള്‍ 14 മലയാളികള്‍ക്കും അത് തന്നെ ആണ് പറയാനുള്ളത്….

ഹൈദരാബാദ് ഒരു പ്രൈവററ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന ഞങ്ങള്‍ 14 മലയാളികള്‍ കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ ഉറപ്പോടു കൂടി കേരളത്തിലേക്ക് മാര്‍ച്ച് 24ന് രാവിലെ 7 മണിക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. ഹോസ്റ്റലിലെ അവസ്ഥ നന്നേ മോശമായിക്കൊണ്ടിരിക്കെയാണ് ഞങ്ങള്‍ കലക്ടറുടെ സഹായം ചോദിക്കുകയും അവിടെ നിന്ന് യാത്ര പുറപ്പെടുകയും ചെയ്തത്.

ഞങ്ങള്‍ തന്നെ ഏര്‍പ്പാടാക്കിയ ഒരു ട്രാവലലില്‍ ആയിരുന്നു കലക്ടര്‍ അയച്ച മെയിലുമായി ഞങ്ങള്‍ യാത്ര ആരംഭിച്ചത്. പോകുന്ന വഴിയിലൊന്നും തന്നെ അതികമാരെയും തന്നെ കടത്തി വിടുന്നുണ്ടായിരുന്നില്ല.എല്ലാ ബോര്‍ഡറുകളിലും നന്നായി തന്നെ ചെക്കിംഗ് ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവരുടെ പ്രാര്‍ത്ഥനയും കണ്ണീരുമാകാം ഒരു വിധത്തില്‍ ഞങ്ങള്‍ കര്‍ണാടക ബോര്‍ഡര്‍ കടന്നു. രാത്രിയേറെയായി യാത്ര നീളവെ പെട്ടെന്നാണ് ’21 ദിവസത്തേക്ക് ഇന്ത്യ മൊത്തം ലോക്ക്ഡൗണ്‍’ എന്ന വാര്‍ത്ത അറിഞ്ഞത്.

കേട്ടപാടെ വണ്ടി ഡ്രൈവേഴ്‌സ് പറഞു കേരള -കര്‍ണാടക ബോര്‍ഡര്‍ വരെ മാത്രമെ അവര്‍ ഉണ്ടാവുകയുള്ളു അത് കഴിഞാല്‍ ഞങ്ങള്‍ വേറെ വണ്ടി അറേഞ്ച് ചെയ്യണമെന്ന്.. ആ ഒരു നേരത്ത് വീട്ടിലുള്ളവരെയും പരിചയക്കാരെയും തുടങ്ങി എല്ലാവരേയും ഞങ്ങള്‍ വിളിച്ചു.പക്ഷേ ഈ ഒരവസ്ഥയില്‍ അവരെല്ലാം നിസ്സഹായരായിരുന്നു. പറയാവുന്നത്ര ഞങ്ങള്‍ ഡ്രൈവറോട് പറഞ്ഞു നോക്കി.അവര്‍ അത് കേട്ടിരുന്നില്ല. രാത്രി 1 മണിക്ക് ബോര്‍ഡര്‍ എത്തും ബാക്കി നിങ്ങള്‍ നോക്കുക അതായിരുന്നു അവരുടെ മറുപടി.

നാട്ടില്‍ തിരിച്ചെത്താന്‍ പറ്റുമോ എന്ന ഭയം ആയിരിക്കണം അവര്‍ക്ക്. കലക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് അദ്ദേഹം ചെയ്ത് തരുന്നുണ്ട്. അതിരാവിലെ തുടങ്ങിയ യാത്രയായിരുന്നു അത്ര നേരമായിട്ടും ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചിരുന്നില്ല.. ആകെ ഉണ്ടായിരുന്നത് ഹോസ്റ്റലില്‍ നിന്നും ഇറങുമ്പോഴെടുത്ത വെള്ളമായിരുന്നു. അതാണെങ്കില്‍ ഉച്ചയാകുമ്പോഴേക്കും കഴിഞ്ഞിരുന്നു.

കൊറോണ ഭീതി കാരണം ഞങ്ങള്‍ ആരും തന്നെ ഫുഡ് കഴിക്കാനും വാഷ് റൂമില്‍ പോകാനോ വേണ്ടി പുറത്തിറങ്ങിയിരുന്നില്ല. കര്‍ണാടക -കേരളം അതിര്‍ത്തി വരുന്ന ഫോറസ്ട് ഏരിയ ആയ തോല്‍പ്പെട്ടിയിലാണ് ആ രാത്രി ഡ്രൈവര്‍ ഞങ്ങളെ ഇറക്കി വിടുമെന്ന് പറഞത്. അവിടെന്നങ്ങോട്ട് എങ്ങനെ പോവുമെന്ന് ഞങ്ങള്‍ക്കൊരു പിടിയും ഉണ്ടായിരുന്നില്ല. മറ്റൊരു വഴിയും ഇല്ലാത്തയപ്പോ ഒരു അവസാന ശ്രമം എന്ന രീതിയിലാണ് ഗൂഗിളില്‍ നിന്നു കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറില്‍ ഞങ്ങള്‍ ഒന്നു വിളിച്ചു നോക്കിയത്.

അപ്പോഴേക്കും സമയം 1 മണിയോടടുത്തായിരുന്നു. ഇത്രയും തിരക്കുള്ള അദ്ദേഹം അതും ആ നേരത്തു രമഹഹ എടുക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രശ്‌നമെല്ലാം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ വയനാട് കലക്ടറുടേയും എസ്. പിയുടേയും നമ്പര്‍ തന്നു. ഞങ്ങള്‍ വയനാട് എസ്. പിയെ കോണ്ടാക്ട് ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു. എസ്. പി തിരുനെല്ലി എസ്. എൈ.ജയപ്രകാശ് സറിന്‌ടേ സഹായത്തോടുകൂടി ഞങ്ങള്‍ക്ക് ഒരു ട്രാവലര്‍ അറേഞ്ച് ചെയ്തു തന്നു. 25ന് രാവിലെ 11മണിക്ക് മുന്നേ എല്ലാവരേയും അവരുടെ വീടുകളില്‍ സുരക്ഷിതരായി എത്തിച്ചു.

നന്ദി പറയാന്‍ വിളിച്ചപ്പോഴും മുഖ്യമന്ത്രി എന്റെ രമഹഹ എടുത്തു. ഞങ്ങള്‍ സുരക്ഷിതരായി വീടുകളില്‍ എത്തിയതില്‍ സന്തോഷം അറിയിക്കുകയും ഇനിയുള്ള ദിവസങ്ങളില്‍ ഹോം ക്വാറന്റീനില്‍ കഴിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പറഞ്ഞു തന്നു.

അത്യസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം നേരിടുന്നത്. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കേണ്ടതുണ്ട്. ഇങ്ങനൊരു സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നില്‍ നിന്നു നയിക്കുമ്പോള്‍ നമുക്ക് ഈ പരീക്ഷണഘട്ടത്തെയും തീര്‍ച്ചയായും അതിജീവിക്കാന്‍ കഴിയും.

ഒരിക്കല്‍ കൂടി…ഉറച്ച ബോധ്യത്തോടെ…സര്‍ക്കാര്‍ ഒപ്പമല്ല,മുന്നില്‍ തന്നെയുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here