മദ്യം കിട്ടിയില്ല: വീണ്ടും ആത്മഹത്യ

കൊച്ചി: മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പെരിങ്ങാല ചായിക്കാര മുരളി (45) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു.

കൂലി പണിക്കാരനായ മുരളി സ്ഥിരം മദ്യപാനിയാണ്്. ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മകനും വീട്ടില്‍ നിന്നും ഒരു വര്‍ഷമായി മാറി താമസിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയില്‍ നിന്നും നടന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തന്‍കുരിശ് ബെവ്കോ ഷോപ്പിനു മുന്നിലെത്തിയും മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂര്‍വേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാന്‍ ആരും തയ്യാറായില്ല.

വൈകിട്ട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമ്പലമേട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ നിര്‍മ്മല. മകന്‍ അലോഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here