സ്വാമിയും സഹായിയും ചേർന്ന് പീഡിപ്പിച്ചു; സ്വാമിക്കെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

തൃശൂർ: വടക്കാഞ്ചേരി സ്വദേശിനിയായ 35 വയസുകാരിയാണു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്നെ ലൈംഗികമായി പീഡിപ്പിച്ച് മൊബൈലിൽ നഗ്ന ചിത്രങ്ങളെടുത്തെന്ന യുവതിയുടെ പരാതിയിൽ വെറ്റില സ്വാമി എന്നറിയപ്പെടുന്ന പാഞ്ഞാൾ തോട്ടത്തിൽ മന നാരായണൻ, ഇയാളുടെ സഹായി പ്രതീഷ് എന്നിവർക്കെതിരെ കഴിഞ്ഞ ഡിസംബറിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് പരാതി.

2019 ഫെബ്രുവരി 19 ന് പുലർച്ചെ തൃശൂർ അശ്വിനി ജങ്ഷനു സമീപം ബിഗ് ബസാറിനു പിറകുവശത്തെ ഫ്ളാറ്റിൽ പ്രസാദം എന്ന പേരിൽ എന്തോ നൽകി യുവതിയെ മയക്കി പീഡിപ്പിച്ചുവെന്നാണ് കേസ്. മയക്കത്തിൽനിന്ന് ഉണർന്ന യുവതിയെ നാരായണന്റെ സഹായിയായ തൊഴുപ്പാടം സ്വദേശി പ്രതീഷ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ഡിസംബർ 11 നാണ് ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.പി. ജോയ് ഇരുവർക്കുമെതിരേ കേസെടുത്തത്. കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാനോ തുടർ നടപടികൾ സ്വീകരിക്കാനോ പോലീസിനായിട്ടില്ല.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 28നാണ് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും യുവതി പരാതി നൽകിയത്.

എന്നാൽ പ്രതികളെ സഹായിക്കും വിധം പോലീസ് പെരുമാറുന്നതായാണ് ആക്ഷേപം. പ്രതികൾ തുടർച്ചയായി ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയത്.

എന്നാൽ ഈ സാഹചര്യം പ്രതികൾക്ക് അനുകൂലമാക്കാൻ പോലീസ് ബോധപൂർവം ശ്രമിക്കുകയാണ്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കേണ്ട പോലീസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്മറുപടിയിലൂടെ അറിയാൻ കഴിഞ്ഞത്.

കോടതിയിൽ അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ പൊലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും നീതി ലഭ്യമാകും വരെ പോരാട്ടം തുടരുമെന്നും യുവതിയും ബന്ധുക്കളും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News