സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് വൈറസ് ബാധ; ആറ് ജില്ലകള്‍ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍; ശമ്പള നിയന്ത്രണം ആലോചനയിലില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 32 കോടി ലഭിച്ചതായും മുഖ്യമന്ത്രി

സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിച്ച് 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 28 പേര്‍ സംസ്ഥാനത്താകെ രോഗ മുക്തരായി. രോഗം ബേധമായവരില്‍ നാല് വിദേശികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി. സംസ്ഥാനത്താകെ 165943 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 32 കോടി രൂപ ലഭിച്ചെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശമ്പളത്തിന്റെ ആദ്യ ഖഡുവായി 20 കോടി രൂപ മന്ത്രി എംഎം മണി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശമ്പള നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര നിര്‍ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ ചരക്ക് നീക്കം തടയരുതെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍,മലപ്പുറം, തൃശൂര്‍, കോഴിക്കോട്,എറാകുളം, തിരുവനന്തപുരം ജില്ലകള്‍ സംസ്ഥാനത്ത് കൊറോണ ഹോട്‌സ്‌പോട്ടുകളാണെന്നും റാപ്പിഡ് ടെസ്റ്റിന് കേന്ദ്ര സഹായം തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വീസ് പെന്‍ഷന്‍ വിതരണം ആദ്യ ദിനം കൃത്യമായി നടന്നുവെന്നും കര്‍ഷകരുടെ പെന്‍ഷന്‍ വിതരണത്തില്‍ തടസമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 130 ട്രക്കുക്കള്‍ ഇന്ന് സംസ്ഥാനത്തേക്ക് അരിയുമായി വന്നു. 13.6 ലക്ഷം പേര്‍ ഇന്ന് റേഷന്‍ വാങ്ങിയതായും റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണാ ആശുപത്രികളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുമെന്നും. ലോഡ്ജ്, ഗസ്റ്റ് ഹൗസ്, ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അടിയന്തിര സാഹചര്യം വന്നാല്‍ ഉപയോഗിക്കാന്‍ ഒരു ലക്ഷം ബാത്ത് അറ്റാച്ച്ഡ് റൂമുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാനുള്ള തടയാനുള്ള ശ്രമത്തിനിടയില്‍ മറ്റ് രോഗങ്ങളെ കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 1663 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1325 കമ്യൂണിറ്റി കിച്ചണ്‍വഴി 248869 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 5 ന്‌ശേഷം വിദേശത്ത് നിന്നെത്തിയവര്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.മാനസിക വെല്ലുവിളി നേരിടുന്ന സ്ഥാപനങ്ങളില്‍ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിനായി വകുപ്പ് നടപടി സ്വീകരിക്കും.

മാലിന്യ നിര്‍മാര്‍ജനം പ്രധാനമാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇതിന് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും 1000 രൂപ നല്‍കും. പോസിറ്റീവ് കേസിലെ പ്രൈമറി കോണ്‍ടാക്ടിലെ 5 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങി എത്തിയ കൊല്ലം സ്വദേശികളായ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീടുകള്‍ അണുവിമുക്തമാക്കാന്‍ ചിലര്‍ ഇടപെടുന്നുണ്ട് കൊടിയും ബാനറും ഉപയോഗിച്ച് ലോറിയില്‍ എത്തിയാണ് പ്രവര്‍ത്തനം ഇത് ശരിയല്ല.

തിരുവനന്തപുരത്ത് നഴ്‌സുമാരെ പിരിച്ചുവിട്ടത് ഒരിക്കലും അനുവദിക്കില്ല വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നു.

വ്യാജ മൊബൈല്‍ ആപ്പുകളും നിര്‍മിക്കുന്നു ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപാലിക്കണം ഇത് തടയാന്‍ പൊലീസിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തും.

കാസര്‍കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗ ബാധയുണ്ടോ എന്ന് സംശയമുണ്ട്. 2 മാധ്യമ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഗൗരവത്തോടെ കണ്ട് അവശ്യമായ നടപടി സ്വീകരിക്കണം. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഐഒസി 65 ലക്ഷം രൂപ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News