കേരള – കർണാടക അതിർത്തി അടച്ച സംഭവത്തിൽ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക
സുപ്രീംകോടതിയെ സമീപിച്ചു. കാസർഗോഡ് – മംഗലാപുരം ദേശീയപാത ഉടൻ തുറക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഇത് ചോദ്യം ചെയ്താണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര അനുവദിക്കാൻ സാധിക്കില്ല.
അതിർത്തി അടച്ചില്ലെങ്കിൽ അത് കൊറോണ പടരാൻ വഴിയൊരുക്കുമെന്നുമാണ്. കർണാടകയുടെ വാദം. കർണാടകയുടെ ഹർജിയിൽ കേരള സർക്കാർ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here