തബ് ലീഗ് സമ്മേളനത്തിന് പോയി തിരിച്ചെത്തിയ യുവാവിനെ തല്ലിക്കൊന്നു; ആക്രമണം കൊറോണ പരത്താന്‍ എത്തിയെന്ന് ആരോപിച്ച്

ദില്ലി: ദില്ലിയില്‍ കൊറോണ വൈറസ് പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.

ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളായ ദ ക്വിന്റ്, ബിസിനസ് ഇന്‍സൈഡര്‍, ഹഫ് പോസ്റ്റ്, ദ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഇങ്ങനെ:

ഭോപാലില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിന് പോയിരുന്ന മഹ്ബൂബ് അലി 45 ദിവസത്തിനുശേഷമാണ് ദില്ലിയില്‍ തിരിച്ചെത്തിയത്.

ആസാദ്പൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വച്ച് ഇയാള്‍ വൈദ്യപരിശോധനക്ക് വിധേയനാവുകയും കൊറോണ ബാധയില്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനിടെ കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണ് അലി എത്തിയതെന്ന അഭ്യൂഹം സോഷ്യല്‍മീഡിയയില്‍ പരന്നു
ഇതോടെ സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അലിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായരിന്നു.

സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News