കര്‍ണാടകയുടെ ചികിത്സ നിഷേധം; രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും, ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും. ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തേക്ക് തമിഴ്‌നാട്ടില്‍ നിന്ന് രോഗികളെത്തുന്നുണ്ടെന്നും ആര്‍ക്കും കേരളം ചികിത്സ നിഷേധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചും ആരെങ്കിലും മരിച്ചാല്‍ മൃതദേഹം അതിര്‍ത്തി കടത്തേണ്ടി വരുന്നുണ്ട്. അതിര്‍ത്തിയില്‍ ആംബുലന്‍സ് മാറുന്നുണ്ട്. ഇത് ചെക്‌പോസ്റ്റില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here