ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല, എല്ലാം സുതാര്യം; സ്പ്രിംഗ്‌ളര്‍ കരാറിന്റെ എല്ലാ രേഖകളും പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: സ്പ്രിങ്ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മറ്റ് സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ എല്ലാ രേഖകളും പുറത്തുവിട്ടു.

സ്പ്രിംഗ്‌ളര്‍ കരാറിന്റെ എല്ലാ രേഖകളും പരസ്യമാക്കിയാണ് കാര്യങ്ങള്‍ സുതാര്യമാണെന്ന് ബോധ്യപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് മുന്‍കാല പ്രാബല്യത്തോടെ കരാര്‍ ഒപ്പിട്ടത്. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്തു വിട്ടു. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് കരാര്‍ കാലാവധി.

കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി സപ്രിംഗ്ലറിനെ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയാണ് കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ഒപ്പുവെച്ച കരാരിന്റെ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24വരെയുള്ള കാലയളവില്‍ വിവരങ്ങള്‍ ശേഖരിക്കാം എന്നാണ് കരാറില്‍ പറയുന്നത്.

സ്പ്രിങ്ളര്‍ ഐടി സെക്രട്ടറിക്കയച്ച കത്തുകളും ഇന്ന് പുറത്ത് വിട്ടു, കത്തുകള്‍ നല്‍കിയത് ഏപ്രില്‍ 11നും പന്ത്രണ്ടിനുമാണ്. വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് രേഖകളില്‍ വ്യക്തമായി പറയുന്നുണ്ട്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും ഇതിലുണ്ട്.

വിവരങ്ങളുടെ സമ്പൂര്‍ണ്ണ അവകാശം സര്‍ക്കാരിനാണെന്ന് സ്പ്രിങ്ളര്‍ കമ്പനിയും വിശദീകരിക്കുന്നുണ്ട്. സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നല്‍കിയ കത്തില്‍ പറയുന്നുണ്ട്. വിവരങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ സ്പ്രിങ്ളറിന് അനുമതിയില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സാങ്കേതിക വിവരങ്ങള്‍ ഐടിവകുപ്പുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും. പ്രതിപക്ഷത്തിന് ഇതിന്റെ പുറകെ പോകാം. തനിക്ക് ഇപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പുറകെ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News