സ്പിഗ്ലർ വിവാദത്തിന് പിന്നാലെ പോവാൻ സർക്കാരില്ലെന്ന് മന്ത്രി എകെ ബാലൻ. ഇക്കാര്യത്തിൽ എല്ലാ കാര്യങ്ങളും സർക്കാർ വിശദീകരിച്ചതാണ്.
സർക്കാരിന് സാങ്കേതിക സംഭാവനയാണ് ലഭിച്ചത്. അത് ആവശ്യമായ ഘട്ടമായതിനാലാണ് ഡാറ്റാ സുരക്ഷയുൾപ്പെടെ ഉറപ്പു വരുത്തി സ്വീകരിച്ചത്. പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം.
2001 – 2006 കാലഘട്ടത്തിൽ എഡിബിയിൽ നിന്ന് ഉമ്മൻ ചാണ്ടി സർക്കാർ വായ്പയെടുത്ത 1500 കോടി രൂപയ്ക്ക് കണക്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here