സംഘികളെ ‘കണ്ടം വഴി ഓടിച്ച’ രാജകുമാരി ഹെന്ത് അല്‍ ഖാസിമി ആരാണ്?

സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെ യുഎഇ രാജകുടുംബാംഗം രാജകുമാരി ഹെന്ത് അല്‍ ഖാസിമി ലോകശ്രദ്ധയായിരിക്കുകയാണ്.

ഇന്ത്യന്‍ വംശജനായ സംഘപരിവാര്‍ അനുഭാവിയായ സൗരഭ് ഉപാധ്യായ് എന്നയാള്‍ പങ്കുവച്ച ചില ട്വീറ്റുകള്‍ മുന്‍നിര്‍ത്തിയായിരുന്നു രാജകുമാരിയുടെ മുന്നറിയിപ്പ്.

തബ്‌ലീഗ ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. മാത്രമല്ല, വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നുയെന്ന അഭ്യൂഹവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചു കൊണ്ടാണ് ഹെന്ത് അല്‍ ഖാസിമിയുടെ മുന്നറിയിപ്പ്.

ഹെന്ത് അല്‍ ഖാസിമിയുടെ വാക്കുകള്‍: ”ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവര്‍ക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോള്‍ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം. ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്..എന്നാല്‍ രാജകുടുംബാംഗം എന്ന നിലയില്‍ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്. നിങ്ങള്‍ക്ക് ആഹാരം നല്‍കുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ല.” രാജകുമാരി വ്യക്തമാക്കി.

ട്വീറ്റ് വിവാദമായതോടെ ഇയാള്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

ആരാണ് ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി ?

യുഎഇ രാജകുടുംബാംഗമായ ഖാസിമി ഷാര്‍ജയിലാണ് ജനിച്ച് വളര്‍ന്നത്.

പിതാവ് ഡോക്ടറാണ്. മാതാവ് യുഎഇയിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലും. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി, യുഎഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്.

അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ ഇവര്‍ യുഎഇയിലെ പ്രശസ്ത ഫാഷന്‍-ലൈഫ് സ്‌റ്റൈല്‍ മാഗസിനായ ‘വെല്‍വെറ്റ്’ചീഫ് എഡിറ്ററാണ്.

ദുബായ് ഫാഷന്‍ വീക്കിന്റെ അമരക്കാരിലൊരാള്‍ കൂടിയായ ഖാസിമി ‘The Black Book of Arabia’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News