കാണാതായ ബ്യൂട്ടീഷന്‍ കൊല്ലപ്പെട്ടനിലയില്‍; സംഗീതാധ്യപകന്‍ അറസ്റ്റില്‍; പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം കുഴിച്ച് മൂടിയെന്ന മൊഴി

പാലക്കാട്: കൊല്ലത്ത് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി.

മുഖത്തല സ്വദേശി സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് കോഴിക്കോട് സ്വദേശി പ്രശാന്തിനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 17 നാണ് കൊല്ലം മുഖത്തല സ്വദേശി സുചിത്ര ആലപ്പുഴയിലെ ഭര്‍തൃവീട്ടിലേക്കാണെന്ന് പറഞ്ഞ് കൊല്ലത്ത് നിന്നിറങ്ങിയത്. ബ്യൂട്ടീഷന്‍ ട്രെയിനറായിരുന്ന സുചിത്ര ഭര്‍തൃമാതാവിന് അസുഖമായതിനെ തുടര്‍ന്ന് അവധിയെടുക്കുന്നുവെന്നായിരുന്നു സ്ഥാപനത്തില്‍ അറിയിച്ചിരുന്നത്. മാര്‍ച്ച് 20 വരെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

പിന്നീട് സുചിത്രയുമായുള്ള ഫോണ്‍ ബന്ധം നഷ്ടപ്പെട്ടതോടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുചിത്രയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സുഹൃത്തായ കോഴിക്കോട് സ്വദേശിയിലെത്തുകയായിരുന്നു.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്ത് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുവതിയെ കൊലപ്പെടുത്തിയതായി തെളിഞ്ഞു. ഇയാള്‍ താമസിച്ചിരുന്ന മണലിയിലെ വാടക വീടിനടുത്തുള്ള ചതുപ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

പെട്രൊളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്തുവെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഏറെ നാളായി യുവാവുമായി അടുപ്പത്തിലുണ്ടായിരുന്ന യുവതിക്ക് ഇയാളുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.

സംഗീതാധ്യപകനായ പ്രശാന്ത് ഒരു വര്‍ഷത്തോളമായി പാലക്കാട് മണലിയില്‍ കുടുംബസമേതം താമസിക്കുകയാണ്. കൊല്ലപ്പെട്ട യുവതിക്ക് പ്രതിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു.

മാര്‍ച്ച് 16ന് ഭാര്യയെയും കുട്ടിയെയും കൊല്ലം ഇരവിപുരത്തെ വീട്ടില്‍ കൊണ്ടു വിട്ട ശേഷമാണ് പ്രശാന്ത് യുവതിയോടൊപ്പം പാലക്കാടെത്തിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News