ഇന്ത്യന്‍ സിനിമയിലെ പ്രണയ നായകന് കണ്ണീരോടെ വിട

ബോളിവുഡിലെ നിത്യഹരിത റൊമാന്റിക് നായകനായ ഋഷി കപൂറിന് സിനിമാലോകം കണ്ണീരോടെ വിട നല്‍കി. നിലവിലെ ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചു തെക്കന്‍ മുംബൈയിലെ ചന്ദന്‍വാടി ശ്മശാനത്തില്‍ കുടുംബാംഗങ്ങളുടെയും ഉറ്റസുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

ഋഷി കപൂറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം എച്ച്എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ നിന്ന് മുംബൈയിലെ മറൈന്‍ ലൈന്‍സിലെ ചന്ദന്‍വാടി ശ്മശാനത്തിലേത്തിയത് ഏകദേശം 4 മണിയോടെയായിരുന്നു.

ഋഷി കപൂറിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ ദുഃഖം അടക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു ഭാര്യ നീതു സിംഗും ആലിയ ഭട്ടും. സഹോദരന്‍ രണ്‍ധീര്‍ കപൂര്‍, സഹോദര പുത്രി കരീന ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ കൂടാതെ അഭിഷേക് ബച്ചന്‍ തുടങ്ങി ചുരുക്കം സുഹൃത്തുക്കള്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

കോവിഡ് പശ്ചാത്തലത്തില്‍ ഫേസ് മൗസ്‌കും ഗ്ലൗസും ധരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാവരും സംസ്‌കാര ചടങ്ങിനെത്തിയത്. രണ്ട് വര്‍ഷമായി ക്യാന്‍സറിനെതിരെ പോരാടിയ താരം രാവിലെയോടെയായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര കൂടാതെ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനി കാന്ത് , കമലഹാസന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News