രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി; നിയന്ത്രണം 17 വരെ തുടരും

ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 വരെയാണ് നീട്ടിയത്. ലോക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് പുതിയ തീരുമാനം.

പൊതുഗതാഗതവും രണ്ടാഴ്ചത്തേക്ക് ഉണ്ടാവില്ല. ഹോട്ടലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. നിലവിലെ സോണുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇളവുകളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടുള്ളതല്ല. ട്രെയിന്‍, മെട്രോ, വിമാന സര്‍വ്വീസുകള്‍ ഉണ്ടാവില്ല. ഗ്രീന്‍ സോണില്‍ ബസുകള്‍ അനുവദിക്കും. എന്നാല്‍ പകുതി യാത്രക്കാരെ മാത്രമെ അനുവദിക്കുള്ളൂ.

വിമാനം, റെയില്‍വേ, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും.

രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്.

അവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. റെഡ്‌സോണിലും സ്വകാര്യ ഓഫിസുകള്‍ക്കും പ്രവര്‍ത്തിക്കാം.

33 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കു. ഓറഞ്ച് സോണില്‍ ടാക്‌സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്‌സിയില്‍ കയറാവൂം എന്നും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News