അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി സർക്കാർ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. കേരളത്തിലെക്ക് വരുന്നതിന് ഇവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവരുടെ പൂർണ സുരക്ഷ ഉറപ്പാക്കുക അതാത് തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക സമിതികളായിരിക്കും.

മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് നിലവിൽ സംസ്ഥാനത്തെയ്ക്ക് എത്തി തുടങ്ങിയത്. ഇതില്‍ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവര്‍ മുതലായവരാണ് ഉള്‍പ്പെടുന്നത്.

കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. നോർക്കയിൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവർ സംസ്ഥാന അതിര്‍ത്തിയില്‍ എത്തുമ്പോൾ വിശദമായ ആരോഗ്യപരിശോധന നടത്തും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടില്‍ ക്വാറന്റൈനിൽ കഴിയണം.

ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.
ഇവരുടെ മേൽനോട്ടത്തിനായി അതാത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സമിതിയുണ്ട്.

ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.

ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.
ഇവരുടെ സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്‍റെ ചുമതലയും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക സമിതികൾ നിരീക്ഷണ കാലയളവിലുള്ള ഇവരുടെ ആരോഗ്യ വിവരങ്ങൾ ദിനംപ്രതി വിലയിരുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News