വിശാഖപട്ടണം എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്.
ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ വിഷവാതക ചോർച്ചയില്‍ 2 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു.200പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതില്‍ 20 ഓളം പേരുടെ നില ഗുരുതരമാണ്.
ലോക്ക്ഡൗൺ ആയതിനാൽ നാൽപ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫാക്ടറി വീണ്ടും തുറന്നത്. ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്കൃത വസ്തുക്കൾക്ക് രാസപ്രവർത്തനം സംഭവിച്ചാണ് വാതകച്ചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 2000 മെട്രിക് ടണിലധികം രാസവസതുക്കൾ കമ്പനിയിൽ ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് കിലോമീറ്റർ പരിധിയിൽ വിഷവാതകം പരന്നിരുന്നു.
Gas fumes leaking again from the tanker where there was Styrene leakage today. Around 50 fire staffers, with NDRF's support, are carrying out operation. We've ordered evacuation of villages in 2-3 km radius for safe side precautions: Visakhapatnam Dist Fire Officer Sandeep Anand pic.twitter.com/RVtdGYllQK
— ANI (@ANI) May 7, 2020
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here