സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി. ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കാൻ അനുവദിക്കില്ല.
പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ കള്ള് നൽകും. സംസ്ഥാനത്തെ ഷാപ്പുകൾ ബുധനാഴ്ച തുറക്കും.
ഷാപ്പുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലേയാണ് എക്സൈസ് വകുപ്പ് മാർഗനിർദേശങ്ങൾ തയാറാക്കിയത്.
രാവിലെ 9 മുതൽ രാത്രി 7 മണിവരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തനം. ഒരാൾക്ക് ഒന്നര ലിറ്റർ കള്ള് വരെ പാഴ്സലായി വാങ്ങാം.
ഷാപ്പിൽ ഇരുന്നുള്ള കള്ളുകുടി അനുവദിക്കില്ല. ഷാപ്പുകളിൽ കള്ളുകുടി അനുവദിച്ചാൽ ശാരീരിക അകലം പാലിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ഷാപ്പിലെ തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തണം.
തൊഴിലാളികളും കള്ളുകുടിക്കാനെത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ഷാപ്പിൽ സാനിട്ടൈസറും ഉറപ്പാക്കണം.
ഇത് എക്സൈസ് ഉദ്യോഗസ്ഥരുടേയും ഷാപ്പ് ഉടമയുടേയും ഉത്തരവാദിത്വമായിരിക്കുമെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുന്നു. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here