181 യാത്രക്കാരുമായി ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തു എത്തി. പുലർച്ചെ 12.50നാണ് വിമാനം ലാൻഡ് ചെയ്തത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ പുറത്തിറക്കിയത്.
14 ഗർഭിണികളും 23 കുട്ടികളും 60 വയസ്സിന് മുകളിൽ ഉള്ള 25 പേരും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസിൽ എത്തിയത്.
കേരളത്തിലെ 12 ജില്ലകളിൽ നിന്നുള്ളവരും വിമനത്തിലുണ്ടായിരുന്നു. ഏറ്റവും കൂടുതൽ പേർ കൊല്ലത്ത് നിന്ന്. 50 പേര്. 45 പേര് തിരുവനന്തപുരം സ്വദേശികളാണ്.
20 പേരുടെ സംഘമായാണ് തെർമൽ പരിശോധന നടത്തിയത്. ഇതിന് ശേഷം ജില്ലകൾ തിരിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്.
അടിയന്തര ചികിത്സയ്ക്കായി ഒരു കര്ണാടക സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയും ഈ വിമാനത്തിൽ എത്തി. 18 തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉണ്ടായിരുന്നു.
ഇവരെ നാട്ടിലെത്തിക്കാനായി തമിഴ്നടിൽ നിന്നുള്ള പ്രത്യേക ബസ് വിമാനത്താവളത്തിൽ എത്തിയിരുന്നു. അവസാന നിമിഷത്തെ അപ്രതീക്ഷിത പ്രശങ്ങൾ കാരണം റദ്ദാക്കപ്പെട്ട വിമാനമാണ് 3 ദിവസത്തിന് ശേഷം സർവീസ് നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here