പാസില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള നിര്‍ബന്ധബുദ്ധിയാണോ എന്ന് സംശയിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.
പാലക്കാട് വാളയാര്‍ വഴി പാസില്ലാതെ എത്തിയ വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആര്യോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്.
രാത്രിയോടെ ഛർദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെയും ബന്ധുവിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാസില്ലാതെ പ്രതിഷേധിച്ച നിരവധി പേരുമായി ഇയാൾ അടുത്തിടപഴകിയിരുന്നു.
കോൺഗ്രസ് ജനപ്രതിനിധികളും സാമൂഹ്യ അകലം പാലിക്കാതെ ഇയാളുൾപ്പെടെയുള്ളവരുമായി ഇടപഴകി.
എം പിമാരായ വി കെ ശ്രീകണ്ഠൻ, ടി എൻ പ്രതാപൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പാസില്ലാതെയെത്തിയവരെ കടത്തി വിടണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, വികെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, അനില്‍ അക്കരെ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. പാസില്ലാതെ ഇവിടെ പ്രതിഷേധിച്ച നിരവധിപേരുമായും ഇയാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും വിവരമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here