മരണവ്യാപാരികളെ, ഈ ചതി നാട് മറക്കില്ല: കൊവിഡ് ബാധിതനൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരെ

തൃശൂര്‍: വാളയാര്‍ സമരനാടകത്തില്‍ കൊവിഡ് ബാധിതനൊപ്പം സാമൂഹിക അകലം പോലും പാലിക്കാതെ പങ്കെടുത്തതിന് ശേഷം ടി എന്‍ പ്രതാപന്‍ സന്ദര്‍ശിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരെ.

മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയ ടി എന്‍ പ്രതാപന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ നഴ്‌സുമാരുടെ വായിലേക്ക് മധുരം നല്‍കുകയും ചെയ്തു.

ലോകത്ത് തന്നെ നഴ്‌സുമാര്‍ അടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നു എന്ന ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടെയിലാണ് എംപിയുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍.

വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമരനാടകത്തിന്റെ ലക്ഷ്യം കേരളത്തെ ഒരു ശവപ്പറമ്പാക്കി മാറ്റുക എന്നതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ യാതൊരു മുന്‍കരുതലുമില്ലാതെ കയറ്റിവിടണം എന്ന ആവശ്യം സാമൂഹിക വ്യാപനം പോലുള്ളവ മുന്നില്‍ കണ്ടാണ്. മുന്‍ കരുതലുകള്‍ ഇല്ലാതെ കയറ്റിവിടുന്നവരിലൂടെ രോഗം വ്യാപനം ഉണ്ടായാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് അവകാശപ്പെടാം എന്ന നെറികെട്ട രാഷ്ട്രീയ ബുദ്ധിയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റേത്.

ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി.

ശനിയാഴ്ച വൈകിട്ടോടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തു. രാത്രി വൈകി ഇയാള്‍ക്കും ഒപ്പം എത്തിയ സംഘത്തിലെ കോഴിക്കോട് സ്വദേശിക്കും രോഗലക്ഷണം കണ്ടു. ഇരുവരേയും ആംബുലന്‍സില്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആശങ്കയിലാണ്.

അതിര്‍ത്തിയില്‍ ആളുകളെ തടയുന്നുവെന്ന നുണപ്രചാരണവുമയി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധം സംഘടിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അതിര്‍ത്തിയില്‍ സംഘടിച്ച് നില്‍ക്കരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ വിളിച്ചുകൂട്ടി സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിന് ശ്രമിക്കുകയായിരുന്നു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസ് നടത്തിയ സമര നാടകത്തില്‍ സാമൂഹിക അകലം ഉള്‍പ്പടെതയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സാമൂഹ്യ അകലം പാലിക്കാതെ അടുത്തിടപഴകിയ എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരുടെ നിലപാട് നിയമപരമായ തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News