മുംബൈയിൽ നിന്നും മലയാളികളെ നാട്ടിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ കോൺഗ്രസ്സിന്റെ നാടകം.കോൺഗ്രസ്സ് എം പി മാർ ഇടപെട്ട് 22 പേരെ നാട്ടിൽ എത്തിച്ചു എന്നാണ് ചില മാധ്യമങ്ങളെ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയത്. സത്യാവസ്ഥ തുറന്ന് കാട്ടി മുംബയിൽ നിന്നും എത്തിയവർ രംഗത്ത് എത്തിയതോടെ കോൺഗ്രസുകരുടെ കള്ളി വെളിച്ചത്തായി.
ഒരു പ്രമുഖ ദിനപത്രത്തിൽ വാർത്ത കണ്ടപ്പോഴാണ് മുംബയിൽ നിന്നും നാട്ടിൽ എത്തിയ മലയാളികൾ കോൺഗ്രസുകാരുടെ തൊലിക്കട്ടിയുടെ കനമറിഞ്ഞത്.
കോൺഗ്രസ്സ് എം പി മാരായ കെ സുധാകരൻ,കെ സി വേണുഗോപാൽ എന്നിവരുടെ സഹായത്താൽ 22 മലയാളികൾ നാട്ടിൽ എത്തി എന്നായിരുന്നു വാർത്ത. യാത്ര മധ്യേ വാഹനം തടഞ്ഞു നിർത്തി പരിചയക്കാരനായ ഒരു കോൺഗ്രസുകാരൻ ഫോണിൽ കെ സുധാകരൻ എം പി യുമായി സംസാരിക്കാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.
സ്വന്തം നിലയിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നാട്ടിലെത്തിയ തങ്ങളെ കോൺഗ്രസ്സ് എം പി മാരാണ് സഹായിച്ചത് എന്ന ശുദ്ധ നുണ മുംബൈ മലയാളികൾ തന്നെ പൊളിച്ചടുക്കി.
എല്ലാത്തിന്റെയും പിതൃത്വവും ഏറ്റെടുക്കാൻ കോൺഗ്രസ്സുകാർ വരേണ്ട എന്നായിരുന്നു മുംബയിൽ നിന്നും എത്തിയവരുടെ പ്രതികരണം. ഈ വീഡിയോ പുറത്ത് വന്നതോടെ നാണക്കേടിന് പുറമെ വാഹനത്തിൽ സുധാകരന്റെ ഫോൺ കൊളുമായി കയറിയ യൂത്ത് കോൺഗ്രസ്സുകാർ ക്വറന്റിനിലും പോകേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here