എംഫന്‍: ബംഗാളില്‍ 72 പേര്‍ മരിച്ചു; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐഎം

എംഫന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കും. ദേശീയ ദുരന്തമായി എംഫന്‍ ചുഴലിക്കാറ്റിനെ പ്രഖ്യാപിക്കണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ എംഫാന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലൂടെ ഇന്നലെ രാത്രി കടന്ന് പോയപ്പോഴുള്ള ദൃശ്യങ്ങളാണിത്.

തീപ്പെട്ടി ഉരച്ച് തീപ്പൊരി തെറിക്കുന്നത് പോലെ ചിന്നിചിതറി ഇലക്ട്രിക് പോസ്റ്റുകള്‍. പറന്ന് പോകുന്ന കെട്ടിടങ്ങള്‍. കെട്ടിടങ്ങളുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ പറന്ന് പോകുന്നു. പ്രസിദ്ധമായ ഹൗറ പാലം കാറ്റില്‍ വിറച്ചു. രാത്രിയോടെ ആരംഭിച്ച് ആര്‍ദ്ധരാത്രിയും കടന്ന് പുലര്‍ച്ചെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് എംഫാന്‍ ചുഴലിക്കാറ്റ് മാറിയപ്പോഴേയ്ക്കും പശ്ചിമബംഗാളിലെ അഞ്ചോളം ജില്ലകള്‍ ആകെ തകര്‍ന്നു. ബാക്കിയാവുന്നത് ഇതൊക്കെയാണ്.

റോഡ് മുഴുവന്‍ വന്‍ വൃക്ഷങ്ങള്‍ പോലും കടപുഴകി വീണു കിടക്കുന്നു. കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. പല താല്‍കാലിക നിര്‍മിതികളും നിലം പൊത്തി.

ഒരുര ലക്ഷം കോടിയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. എംഫന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കും.

വളരെയേറെ നാശനഷ്ടം ഉണ്ടായ സുന്ദര്‍ബന്‍ മേഖല രണ്ട് ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കുമെന്ന് മമത അറിയിച്ചു. ദേശിയ ദുരന്തമായി എംഫന്‍ ചുഴലിക്കാറ്റിനെ പ്രഖ്യാപിക്കണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel