ഉത്രയുടെ മരണം കൊലപാതകമെന്ന് അന്വേഷണസംഘം; ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത് 10000 രൂപ കൊടുത്ത്

കൊല്ലം അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. അണലിയെ ഉപയോഗിച്ച് കൊല്ലാനുള്ള ആദ്യ ശ്രമം വിഫലമായപ്പോൾ രണ്ടാമത് മൂർഖൻ പാമ്പിനെ10000 രൂപക്ക് വാങ്ങി.

ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിലൂടെ കൂടുതൽ സ്ത്രീധനം ലക്ഷ്യമിട്ടാണ് ഉത്രയെ കൊന്നതെന്ന് പൊലീസ് നിഗമനം. ഇയാൾ കുറ്റം സമ്മതിച്ചതായാണ് സൂചന.

ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഫെബ്രുവരി 26 നാണ് സൂരജ് കൊല്ലം പരവൂർ സ്വദേശി സുരേഷിന്റെ പക്കൽ നിന്ന് അണലിയെ വാങുന്നത്,മാർച്ച് രണ്ടു വരെ ഇയാൾ പാമ്പിനെ കുപ്പിയിലാക്കി സൂക്ഷിച്ചു.

മാർച്ച് രണ്ട് രാത്രിയിൽ ഇയാൾ അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചു.മാർച്ച് 22 ന് ആശുപത്രിയിൽ നിന്ന് നേരെ അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്ടിലെത്തി ഇതിനിടെ ഇയാൾ സുരേഷിനോട് മൂർഖൻ പാമ്പ് വേണമെന്നാവശ്യപ്പെട്ടു.

മാർച്ച് 24 ന് പാമ്പുമായി സുരേഷ് ഏനാത്ത് എത്തി,10000 രൂപ നൽകി സൂരജ് പാമ്പിനെ വാങി ഉത്രയുടെ വീടിന്റെ മുകളിൽ വിറകിനടിയിൽ സൂക്ഷിച്ചു.

മാർച്ച് 5 ന് ഉത്രയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ പോയ തക്കം നോക്കി ഇയാൾ പാമ്പിനെ ഇയാളുടെ ബാഗിലാക്കി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചു.

മാർച്ച് 6 ന് രാത്രിയിൽ സൂരജ് പ‌ാമ്പിനെ പുറത്തെടുത്ത് ഉത്രയെ കടിപ്പിച്ചു പക്ഷെ പ‌മ്പിനെ ഇയാൾക്ക് പിടികൂടാൻ ആയില്ല പാമ്പ് അലമാരക്കടിയിൽ കയറിയതോടെ ഇയാൿ ആ രാത്രി ഉറങ്ങാതിരുന്നു രാവിലെ ഉത്രയുടെ അമ്മ ചായയുമായെത്തി ഉത്രയെ വിളിച്ചിട്ടും ഉണരാതായപ്പോഴാണ് കാലിൽ പാമ്പു കടിയേറ്റപ‌ാട് ശ്രദ്ധയിൽപ്പെടുന്നത് ഉത്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരികെ വീട്ടിലെത്തിയ സൂരജും ഉത്രയുടെ സഹോദരൻ വിഷുവും പാമ്പിനെ തെരഞ്ഞെങ്കിലും പ‌ാമ്പിരിക്കുന്ന സ്ഥലമറിയാവുന്ന സൂരജ് ഒന്നുമറിയാത്ത മട്ടിൽ പാമ്പിനെ കണ്ടെത്തി അടിച്ചു കൊല്ലുകയായിരിന്നു.

ഭിന്നശേഷിക്കാരിയായ ഉത്രയെ വകവരുത്തി മറ്റെ‌രു പെൺകുട്ടിയെ കെട്ടി അതിലൂടെ ലഭിക്കുന്ന സ്ത്രീധനം ലക്ഷ്യമിട്ടാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊന്നതെന്ന് പോലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News