പരിശോധന കര്‍ശനം: മാറ്റിവച്ച എസ്എസ്എല്‍സി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി. ആരോഗ്യ വകുപ്പ് പറത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷകള്‍ നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സ്‌കൂളുകളിലെത്താന്‍ സര്‍ക്കാര്‍ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ആശങ്കയില്ലാതെ പരീക്ഷയെഴുതാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികളും പ്രതികരിച്ചു. എസ്എസ്എല്‍സിയില്‍ 99.91 ശതമാനവും വിഎച്ച്എസ്ഇയില്‍ 99.02 ശതമാനം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.

സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന കവാടത്തില്‍ തന്നെ തെര്‍മല്‍ സ്‌കാനിങിലൂടെ ശരീര താപനില പരിശോധിച്ചും സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുദ്ധീകരിച്ച ശേഷവുമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. രാവിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയുടെയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സിയുടെ പരീക്ഷയാണ് നടന്നത്.

എസ്.എസ്.എല്‍.സിക്ക് 4,22,077 വിദ്യാര്‍ത്ഥികളും വി.എച്ച്.എസ്.ഇയ്ക്ക് 55,794 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതിയത്.
എസ്എസ്എല്‍സിക്ക് 2945ഉം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിക്ക് 389ഉം പരീക്ഷാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒരു മുറിയില്‍ പരമാവധി 20 വിദ്യാര്‍ഥികളെയാണ് പരീക്ഷയ്ക്കിരുത്തിയത്. ആശങ്കയില്ലാതെ പരീക്ഷയെഴുതാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികളും പ്രതികരിച്ചു.

പരീക്ഷക്ക് മുമ്പും ശേഷവും ക്ലാസ് മുറികളില്‍ അനുനശീകരണവും നടത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടുപോകാനും കൃത്യമായി വാഹനവും സ്‌കൂളുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴും സര്‍ക്കാര്‍  നിര്ദേശങ്ങള്‍ പാലിച്ചായിരുന്നു സ്‌കൂളുകളിലെ ക്രമീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News