എംപി വീരേന്ദ്രകുമാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ചും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ ഓര്‍ത്തെടുത്തും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍.
സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലൂടെയും സമൂഹവുമായും ജനങ്ങളുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യക്തിയാണ് എംപി വീരേന്ദ്രകുമാറെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അനുസ്മരിച്ചു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ച് പോന്നിരുന്നതെന്നും എ വിജയരാഘവന്‍ അനുസ്മരിച്ചു.
നഷ്ടമായത് ജ്യേഷ്ട സഹോദരനെപ്പോലെ കരുതലുണ്ടായിരുന്ന രാഷ്ട്രീയ നേതാവിനെയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യം എല്ലാ കാലത്തും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു എംപി വീരേന്ദ്രകുമാറെന്ന് കെ കൃഷ്ണന്‍കുട്ടി അനുസ്മരിച്ചു.
വീരേന്ദ്രകുമാര്‍ രാഷ്ട്രീയത്തിലൂടെ മാത്രമല്ല പൊതുജീവിതത്തിന് സാധ്യമായ എല്ലാ മേഖലകളിലൂടെയും ജനങ്ങളുമായും സമൂഹവുമായും ബന്ധപ്പെട്ട് നിന്ന വ്യക്തിയാണ് എംപി വീരേന്ദ്രകുമാറെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സോഷ്യലിസ്റ്റ് ആശയത്തിന്‍റെ പ്രചാരകനായിരുന്നു എംപി വീരേന്ദ്രകുമാറെന്ന് മാത്യു ടി തോമസ് അനുസ്മരിച്ചു.
രാഷ്ട്രീയ രംഗത്ത് ഗുരുസ്ഥാനീയനായ വ്യക്തിയാണെന്നും സാഹിത്യത്തിലും പ്രഭാഷണ മേഖലയിലുമൊക്കെ അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് എംപി വീരേന്ദ്രകുമാറിന്‍റേതെന്നും. ഇന്ത്യയുടെയും കേരളത്തിന്‍റെയും മതേതര നിലപാടുകള്‍ക്ക് കരുത്ത് പകര്‍ന്ന വ്യക്തിയാണ് എംപി വീരേന്ദ്രകുമാര്‍ എന്നും എകെ ആന്‍റണി പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാര്‍ എംപിയുടെ വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here