സൂരജിന്റെ വീട്ടിൽ ആദ്യദിനം കണ്ടെത്തിയതും അണലിയെന്ന് മൊഴി. രാത്രി വൈകിയുളള ചോദ്യം ചെയ്യലിലാണ് സൂരജിന്റെ കുറ്റസമ്മതം. ഉത്രയുടെ സ്വർണ്ണാഭരണങ്ങളുടെ വിശദ കണക്കെടുപ്പ് ഉടനുണ്ടാകും. സൂരജിന്റെ അമ്മയേയും സഹോദരിയേയും ഇന്ന് ചോദ്യം ചെയ്യും.
ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നിവയിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. അതേസമയം
ഫെബ്രുവരി 29 ഉത്ര കണ്ടത് അണലിയെ ആയിരുവെന്ന് സൂരജ് വെളിപ്പെടുത്തി. വീടിന്റെ പടിക്കെട്ടിൽ, ചേരയെ കണ്ട് ഉത്ര ഭയന്ന് നിലവിളിച്ചുവെന്നാണ് സൂരജും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്.
രണ്ടാം പ്രതി സുരേഷ് കുമാറിൽ നിന്നും പണം നൽകി വാങ്ങിയ പാമ്പുതന്നെയാണിതെന്നും സൂരജിൻ്റെ മൊഴി
90 പവൻ സ്വർണ്ണത്തിൽ 21 പവൻ വാങ്ങി പണയം വച്ച് ആണ് പിതാവ് വാഹനം വാങ്ങിയതെന്നും സൂരജിൻ്റെ മൊഴി.
ബാക്കി ലോക്കറിൽ സൂക്ഷിക്കിരുന്ന 37.5 പവൻ ആഭരണങ്ങളാണ് ഇന്നലെ രാത്രി വീട്ടിൽ നിന്നും കണ്ടെത്തിയത്.
സൂരജിൻ്റെ അമ്മ രേണുക , സഹോദരി സൂര്യ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ദേശസാൽകൃത ബാങ്കിന്റെ അടൂർ ശാഖയിലുളള ലോക്കൽ തുറന്ന് പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here