വീട്ടമ്മയുടെ കൊലപാതകം: അന്വേഷണം കാര്‍ കേന്ദ്രീകരിച്ച്

കോട്ടയം: വേളൂരില്‍ വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച്.

കാര്‍ ഇന്നലെ രാവിലെ 10 മണിയോടെ ആരോ വീട്ടിന് വെളിയിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്നും കണ്ടെത്തി.

മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനാണ് പാചകവാതക സിലിണ്ടര്‍ തുറന്ന് വിട്ടത്. വീട്ടിലെ കാര്‍ രാവിലെ കണ്ടവരുണ്ട്.

പിന്നീട് പത്ത് മണിയോടെ കാര്‍ അപ്രത്യക്ഷമായി. ഷീബയെയും ഭര്‍ത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

കാര്‍ കൊണ്ട് പോയവരുടെ പിന്നാലെയാണ് പൊലീസ്. കൊലപാതകം രാവിലേയാടെ നടന്നിരിക്കാം. വൈകീട്ട് ഫയര്‍ഫോഴ്‌സ് എത്തുന്നത് വരെ ഏകദേശം 8 മണിക്കൂര്‍ ചോരവാര്‍ന്ന് ഇരുവരും നിലത്ത് കിടന്നു.

കാര്‍ കുമരകം വഴി എറണാകുളത്തേക്ക് പോയതായാണ് സൂചന. ഇന്നലെ രാവിലെ ഷീബ മീന്‍ വാങ്ങാന്‍ പുറത്തിറങ്ങിയത് കണ്ടവരുണ്ട്. ഇവര്‍ അയല്‍വാസികളോട് വലുതായി അടുപ്പം പുലര്‍ത്തിയിരുന്നില്ല.

അതേസമയം, ഷീബയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നു…

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സാലിയുടെ നില ഗുരുതരമാണ്. സാലിയുടെ മൊഴി ലഭിച്ചാല്‍ പോലീസ് അന്വേഷണത്തിന് ഏറെ സഹായകമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News